Sunday, October 16, 2011

മലനിരകളിലൂടെ……

മലനിരകളിലൂടെ……
അപ്രതീക്ഷിതമായ യാത്രകൾ എന്നും ഒരു ഹരം തന്നെയല്ലെ?. അത്തരം ഒരു യാത്രയെക്കുറിച്ച്……. സമയം രാവിലെ 10മണി, യാത്ര തുടങുന്നതു ഇടുക്കി ജില്ലയിലെ വണ്ണപ്പുറത്തു നിന്നാണു, മുൺടന്മുടി വഴി…. ഒരു ടൂവീലർ യാത്ര തികചും സാഹസികമായിരുന്ന ആ വഴിയിലൂടെ ഞങളുടെ (ഞാനും ബേസിലും)hero Honda passion, വയ്യാത്ത കാള ഭാരം വലീക്കും പോലെ ഞരങിയും മൂളിയും ബ്ലാത്തിക്കവലയെത്തി.ദൂരെ മലനിരകൾ സ്വഗതം അരുളുന്നു……


വെയ്യിൽ ഉന്ടെങ്കിലും തണുപ്പ് ഒരാവാരണം പോലെ കൂട്ടിനുൻട്. പലയിടത്തും വഴി വിജനമാണു…. മലഞ്ചെരുവുകളും പുൽമേടുകളും പിന്നിട്ടു കഞിക്കുഴി വഴി ചേലച്ചുവടെത്തി. അവിടെ നിന്നും ഇടുക്കി് റോഡീലൂടെ ചെറുതോണിയും പിന്നിട്ടൂ ഞങൾ യാത്ര തുടർന്നു. ദൂരെ ഇടുക്കി ഡാമിൻറ്റെ വിദൂര ദൃശ്യങൾ……


ഒരു ചെറു വഴിയിലൂടെ ഞങൾ ഡാമിൻറ്റെ അടിവാരത്തെത്തി. നമ്മുടെ മുൻപിൽ തലയുയർത്തി നിൽക്കുന്ന അവളുടെ ആ രൂപം ആരിലും ഭീതി ഉണർത്താൻ പോന്നതാണു. മതിയാവൊളാം അതിന്റെ ഭംഗിനുകർന്ന ഞങൾ യാത്ര തുടർന്നു…

നാരകക്കാനം ബസ് സ്റ്റൊപ്പിനു എതിർകൻട ഒരു ചെറിയ വഴിയെ തിരിഞു ഞങൾ നാരകക്കാനം ടണൽ ലക്ഷ്യാമാക്കി നീങി.


ടൂറിസ്റ്റുകൾക്ക് അത്ര പരിചിതമല്ലാത്ത (എന്നാൽ ധാരളം മദ്യക്കുപ്പികൾ അവിടെ കാണാം)വഴിയിലൂടെ ഞങൾ ഒരു വിജനമായ ചെക്കു ഡാമിൻറ്റെ കരയിലെത്തി. കുറച്ചുമാറിയൊഴുകുന്ന ഒരു അരുവിയിലൂടെ, ചെക്കു ഡാമിൽ സംഭരിക്കുന്ന വെള്ളം ഇടുക്ക്ക്കി ജലസംഭരണിയിൽ എത്തിക്കാനണൂ മേൽപ്പറഞ ടണൽ. ഒരു കിലോമീറ്ററോളം നീളമുള്ള ഈ ടണൽ, കുറത്തിമലയുടെ ഉള്ളിലൂടെ വളവുകളില്ലാത്തതാണ്. ടണലിന്റെ ഒരറ്റത്തു നിന്നു നൊക്കിയാല്‍ മറ്റെ അറ്റം കാണാന്‍ കഴിയും ഒരു ചെറിയ വെളുത്ത പൊട്ടുപോലെ.


ഇടുക്കി അണക്കെട്ടിനു സമീപം വനത്തിനുള്ളിലെ പാറക്കെട്ടിലാണ് ടണൽ അവസാനിക്കുന്നത്. ടണലിൻറ്റെ തുടക്കത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന അഴികള്‍ക്കിടയിലൂടെ ഉള്ളില്‍ കടന്നു കുറച്ചുദൂരം നടന്നുനോക്കി…….
വെളിച്ചക്കുറവ് വലിയ വെല്ലുവിളിയുയർത്തി


….ഒരു ടോർച്ചുമായ് വീൻടും വരാമെന്ന കരാറിൽ തൽക്കാലത്തെക്കു ടണലുമായ് യാത്രപറഞു……. വീൻടും യാത്ര തുടർന്നു…കണ്ടുപഴകാത്ത കാഴ്ച്ചകൾത്തെടി……



കല്ല്യാണതൻട്. കേട്ടൂമാത്രംശീലിച്ച പ്രക്ർതി സൗന്തര്യത്തിന്റ്റെ അനന്തതയിലേക്ക്…..തൊടുപുഴ-കട്ടപ്പന സ്റ്റേറ്റ് ഹൈവേയിലെ കാ‍ല്‍വരിമൌന്ട് അഥവാ പത്താംമൈലിൽനിന്നും ഇവിടേക്കു തിരിഞ്ഞു പോകേണ്ടത്. ഉയരം കൂടിയ ഈ സ്ഥലത്ത് മിക്കവാറും തണുത്ത കാലാവസ്ത്തയാണു. കോൺക്രീറ്റിട്ട കുത്തനെയുള്ള കയറ്റം കയറി ഞങൾ യാത്ര തുടർന്നു… കുറച്ചുദൂരം പിന്നിട്ടപ്പൊളെക്കും വഴിയുടെ സ്വഭാവം മാറാൻ തുടങി…. കഷ്ടിച്ചു ഒരു ജീപ്പിന്റെ ടയർ പോകാൻ പാകത്തിൽ മാത്രമായ് കോൺക്രീറ്റ്… നടുവിൽ വലിയ ഗർത്തവും… കാലുകുത്താൻ പോലും വീതിയില്ലത്ത ആ വഴിയിലൂടെ അതിസഹസികമായ് മുകളിൽ എത്തിയ ഞങളെക്കാത്തിരുന്നതു മറ്റൊരുമഹാൽഭുതം.



വിശാലമായ പുൽമേടിന്റെ ഒരുവശത്തായ് കാല്വരിമൗൻട് എന്ന കുരിശ്ശുമലയും, മറുവശത്തായ് മനൊഹരമായ തേയിലത്തൊട്ടവും, പിന്നെ………കാൽച്ചുവട്ടിലായ്…… ഇടുക്കി ജലസംഭരണിയുടെ അതിമനൊഹരമായ ചിത്രവും, അതിനെ ചുറ്റിപ്പറ്റിയുള്ള വനവും. ജലശയത്തിൽ അവിടവിടെയായ് ചെറിയ തുരുത്തുകളും, ഒരു വലിയ കോട്ടപോലെ ജലശയത്തെ ചുറ്റി മഞ്ഞിന്റ്റെ മകുട്മണിഞകൂറ്റൻ മലനിരകളും. 360 ഡിഗ്രീ ചുറ്റിലും കണ്ണിലും മനസിലും ഒതുങ്ങാത്ത,ഇടുക്കിയുടെ സൗന്ദര്യം.



വെയിൽ കനക്കുന്നു. മേഘത്തിനുമുകളിലൂടെ ഒരു വെള്ള വര വരച്ചുകൊൻടു ഒരു ജെറ്റുവിമാനം പറന്നുപോകുന്നു,



ഇനിയും ഒരുപാടുദൂരം പോകാനുള്ളതിനാൽ അവിടെനിന്നും യാത്രതുടർന്നു.
ഏകദേശം 2മണിയൊടെ കട്ടപ്പന ടൗണീൽ എത്തി ഭക്ഷണം കഴിച്ചു വീൻടും….. പുളിയന്മല വഴി നേരെ രാമക്കൽ മേട്ടിലേക്ക്.



സമീപത്തുള്ള കാറ്റാടിപ്പാടവും കഴിഞു 4മണിയോടടുത്തു രാമക്കൽമേട്ടിലെത്തി. വെയിലിന്റെ കനം കുറഞുതുടങി…. ദൂരെമലമുകളിൽ കുറവനും കുറത്തിയും പിന്നെ കുട്ടിക്കുറവനും…



സി. ബി ജിനൻ എന്ന ശില്പിയുടെതാണു ഇ കലാവിരുതു. ചുറ്റിവളഞു മലമുകളിൽ എത്തിയാൽ (മുകൾ ഭാഗം വരെ സുഖമായ് വാഹനങ്ൾ പോകും)തമിഴ്നാടിന്റെ കുറെഭാഗങൾ ഒരു പനൊരമിക് പിക്ചർ പോലെ കാണം.


മലമുകളിൽ നന്നായി കാറ്റുവീശുന്നുൻടായിരുന്നു. കാറ്റിന്ന്റ്റെ ചൂളം വിളിയാൽ എപ്പൊഴും മുഖരിതമാണു ഇവിടുത്തെ മലകൾ. കുറവൻറ്റെയും കുറത്തിയുടേയും കൂടെ നിന്നു ചിലർ ഫോട്ടൊ എടുക്കുന്നു. യുവാക്കളെക്കൾ കുടുംബമായി വരുന്നവരാണു ഇവിടം കൂടുതൽ ഇഷ്ട്പ്പെടുക(എത്തിച്ചേരാനുള്ള എളുപ്പം കൊൻടായിരിക്കാം…).

വീൻടും തമിഴ്നാടിന്റെ വ്യുപോയൻറ്റിലോട്ട് ഞങൾ നീങി. ഇല്ലിയുടെ തണലിലൂടെ ഞങൾ പതിയെ നടന്നു….


ഇവിടെ വൈകുന്നെരം വളരെ ആളുകൾ വരാറുൻടെന്നു സമീപത്തു കടനടത്തുന്നവർ പറഞു, പക്ഷെ വൈകുന്നേരം 6മണികഴിഞു ഇവിടെ പ്രവേശനം നിരൊതിച്ചിരിക്കുകയാണു. കാരണം, മലകയറുന്നവർക്കു ഇരുട്ടിൽ വഴിതെട്ടനുള്ള സാദ്യത കൂടുതലാണത്ത്രെ. മാത്രവുമല്ലാ ഇവിടം മുഴുവനും ചെറിയ കാട്ടുപ്രദേശമാണുന്നതു കൂടാതെ, നാൽക്കാലികൾ പോയിട്ടുള്ള ചാലുകൾ വഴിയാണെന്നു തെറ്റിധരിക്കാനുള്ള സാധ്യതയും കൂടുതലാണു സാമാന്യം നല്ല ശക്തിയിൽ തന്നെ കാറ്റു വീശുന്നതിനാൽ മലകയറ്റം മടുപ്പുളവാക്കിയില്ല. മലയിലൂടെ ഓരൊ ചുവടു വെക്കുംപ്പൊഴും കാറ്റിന്റെ ശക്തി കൂടിവരുന്നു. മലമുകളിലെ പാറയിടുക്കുകളിൽ വളരെ ശക്തിയോടെയാണു കാറ്റു വീശുന്നതു. ചിലപ്പൊഴൊക്കെ നമ്മെ തള്ളിവീഴ്ത്താൻ പാകത്തിൽ അതു ആഞടിക്കുന്നുൻടായിരുന്നു. ഏറ്റാവും ഉയരത്തിൽ നിന്നാൽ താഴെ കണ്ണേത്താ ദൂരത്തോളം പരന്നു കിടക്കുന്ന പാടങ്ങളും, തരിശുഭൂമികളും ബോഡി, കംബം തുടങിയ തമിഴ് വില്ലെജുകളും കാണാം.


കാറ്റിന്റെ കളിത്തൊട്ടിൽ എന്നപേരു അന്വർതമാക്കുമ്പൊലെയാണു ഇവിടുത്തെ കാറ്റിന്റെ കളികൾ. താഴെ തമിഴ്നാടിൽനിന്നും വീശിയടിക്കുന്ന കാറ്റിന്റെ ലാളനമേറ്റിരിക്കാൻ ഒരു പ്രത്യകസുഖം. ഇവിടെ നിൽക്കുംപോൾ താഴ്ഭാഗത്തുനിന്നും മുകളിലേക്കാണു കാറ്റടിക്കുന്നതു.


അങകലെ തമിഴ്നാടിന്റെ കാറ്റാടിപ്പാടങൾ കാണാം. തമിഴ്നാടിന്റെ ഏറ്റവും പ്രധാന വൈദ്യുതി ഉറവിടമാണു ഈ കാറ്റാടികൾ. തൊട്ടു ചേർന്നു കേരളത്തിന്റെയും കാണം പേരിനുമാത്രം.
ഇരുൾവീണുതുടങുമ്മുൻപേ ഞങൽ ആ വശ്യസുന്തരമലനിരകളൊടു യാത്ര പറഞു. അവിടെനിന്നും നെടുംകൻടം തോപ്രാംകുടി വഴി…. തിരികെ. മലനാടിന്റെ മറ്റൊരു രൂപം രാത്രിയിലാണു കാണപ്പെടുക. ലൈറ്റുകൾ നിറഞ മലനിരകളെ തഴുകിക്കൊണ്ട് കോടമഞ്ഞ് കയറി വരുന്നുണ്ടായിരുന്നു… തണുപ്പു കനത്തുവരുന്നു. വിജനമായവഴികളിലൂടെ വല്ലപ്പൊഴും ഞെരങിനീങുന്ന ജീപ്പുകൾ. രാത്രി 10മണിയോടെ വണ്ണപ്പുറത്ത് ആയാത്രയും അവസാനിച്ചു.